2005 ൽ കോടിയേരി ബാലകൃഷ്ണനാണ് അവസാനമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ആ പ്രമേയമാണ് വിജയിച്ചിട്ടുള്ളതും. നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയമാണ് നാളെ വി ഡി സതീശൻ അവതരിപ്പിക്കുന്നത്.
1961ൽ സി.ജി. ജനാർദ്ദനനാണ് കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യത്തെ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്. 62 ലും 63 ലും ആർ ശങ്കറിനെതിരെ വന്ന പ്രമേയങ്ങൾ വന്നെങ്കിലും പരാജയപ്പെട്ടു. എന്നാൽ 64 ൽ പി കെ കുഞ്ഞ് അവതരിപ്പിച്ച പ്രമേയത്തിൽ 73 വോട്ട് അനുകുലമായും 50 വോട്ടുകൾ എതിർത്തും ലഭിച്ചു. ഇതോടെ പ്രമേയം പാസായി ആർ ശങ്കർ മന്ത്രിസഭ വീണു.. 1971 ഏപ്രിലിൽ സിബിസി വാര്യരും നവംബറിൽ ജോൺ മാഞ്ഞൂരാനും അച്ചുതമേനോനെതിരെ കൊണ്ടു വന്ന പ്രമേയങ്ങൾ പരാജയപ്പെട്ടു.
1972ൽ ഇ.ബാലാനന്ദന്റെ പ്രമേയവും പരാജയപ്പെട്ടു. ഏറ്റവും അധികം അവിശ്വാസ പ്രമേയങ്ങളെ നേരിട്ടതും അതിജീവിച്ചതും കെ. കരുണാകരനാണ്. 1982ൽ എ.സി.ഷൺമുഖദാസാണ് കരുണാകരൻ സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവന്നത്. 70 പേർ എതിർത്തും അത്രയും പേർതന്നെ അനുകൂലിച്ചും വോട്ട് ചെയ്തു. ഒടുവിൽ സ്പീക്കർ എ.സി. ജോസിന്റെ ചരിത്ര പ്രസിദ്ധമായ കാസ്റ്റിംഗ് വോട്ടോടെ കരുണാകരൻ ഭരണം നിലനിർത്തി.
1983ൽ ബേബിജോണും 1985ൽ എം.വി.രാഘവനും 1986 ൽ ഇ.കെ.നായനാരും 1995 ൽ വി എസും കരുണാകരൻ സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളും പരാജയപ്പെട്ടു. 1987ൽ വി.എം.സുധീരനും 1989 ൽ കെ.ശങ്കരനാരായണനുമാണ് ഇ.കെ.നായനാർ മന്ത്രിസഭയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. രണ്ടും പരാജയപ്പെട്ടു. 2005 ൽ ഉമ്മൻ ചാണ്ടിക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് കോടിയേരി ബാലകൃഷ്ണനാണ്. 19 മന്ത്രിമാരിൽ 15 പേർക്കെതിരെ അവിശ്വാസം രേഖപ്പെടുത്തി കൊണ്ട് വന്ന പ്രമേയം പരാജയപ്പെട്ടു. പിണറായി സർക്കാരിനെതിരേ വി.ഡി. സതീശൻ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത് രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെടുന്ന സ്വർണക്കടത്ത് കേസിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക