നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ സോണിയാഗാന്ധി സന്നദ്ധത അറിയിച്ചതായി സൂചന . മുഴുവൻ സമയ നേതൃത്വം വേണമെന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നേതാക്കള്‍ നല്കിയ കത്തിന് മറുപടിയായാണ് സോണിയാഗാന്ധി രാജിവെക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതെന്നാണ് ഇന്ത്യ ടുഡേ ഉൾപ്പടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇടക്കാല അധ്യക്ഷസ്ഥാനത്ത് നിന്ന് പടിയിറങ്ങാന്‍ തയ്യാറാണെന്നും പാര്‍ട്ടിയ്ക്ക് ഉടന്‍ പുതിയൊരു അധ്യക്ഷനെ കണ്ടെത്തണമെന്നും സോണിയ മറുപടി കത്തില്‍ ആവശ്യപ്പെട്ടതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.
നാളെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കെയാണ് സോണിയാഗാന്ധിയുടെ തീരുമാനമെന്നാണ് പുറത്ത് വരുന്ന വിവരം. യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തേക്കുമെന്നും സോണിയാ ഗാന്ധിതന്നെ വിവരം പറഞ്ഞേക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
അതേസമയം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഈ വാര്‍ത്തകളെ നിഷേധിച്ച് കൊണ്ട് രംഗത്തെത്തി. സോണിയാ ഗാന്ധി പാര്‍ട്ടി നേതാക്കളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഔദ്യോഗികമായി ഒരു കത്തും നല്‍കിയിട്ടില്ലെന്നുമാണ് സുര്‍ജേവാല പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക