രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.വി.ശ്രേയാംസ് കുമാര്‍ വിജയിച്ചു. ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന അദ്ധ്യക്ഷനായ ശ്രേയാംസ്കുമാര്‍ 41 നെതിരെ 88 വോട്ടുകള്‍ക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍വര്‍ഗീസ് കല്‍പ്പകവാടിയായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി. ഒരു വോട്ട് അസാധുവായി.
കേരള കോണ്‍ഗ്രസ് എം.എല്‍.എമാരായ റോഷി അഗസ്റ്റിനും എന്‍. ജയരാജും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. സി.എഫ്. തോമസ് അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന് നായര്‍ വരണാധികാരിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടീക്കാറാം മീണ നിരീക്ഷകനുമായിരുന്നു.
തീരുമാനമായില്ല; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്
കേരള കോണ്‍ഗ്രസ് എം.എല്‍.എമാരായ റോഷി അഗസ്റ്റിനും എന്‍. ജയരാജും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. സി.എഫ്. തോമസ് അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന് നായര്‍ വരണാധികാരിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടീക്കാറാം മീണ നിരീക്ഷകനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക