ആഹാരം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയായ യുവതി മരിച്ചു. പഴകുറ്റി കൊല്ലംകാവ് സമന്നയില്‍ നസീറിന്റെയും ഷാമിലയുടെയും മകള്‍ ഫാത്തിമ (23) ആണ് മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് മരണം.
തിങ്കളാഴ്ച രാത്രി ആഹാരം കഴിക്കവെ പൊടുന്നനെ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
നാട്ടു ചികിത്സാവിഭാഗം ഡിഎംഒ ഓഫിസിലെ ഉദ്യോഗസ്ഥയാണ്. അവിവാഹിതയാണ്. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം വാളിക്കോട് ജുമാ മസ്ജിദില്‍ കബറടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക