കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പാലക്കാട് പൂന്തോട്ടം ആശുപത്രിയിലെത്തി സിബിഐ. ആശുപത്രി ഉടമകളായ ഡോ. രവീന്ദ്രനാഥ്, ഭാര്യ ലത, ഇവരുടെ മകൻ ജിഷ്ണു എന്നിവരെ ചോദ്യം ചെയ്യുന്നതിനും രേഖകൾ പരിശോധിക്കുന്നതിനുമാണ് സിബിഐ എത്തിയത് . ഡിവൈഎസ്പി അനന്തകൃഷണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സ്ഥലത്തെത്തിയിരിക്കുന്നത്. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ച അർജുന്റെ മാതൃസഹോദരിയാണ് പൂന്തോട്ടം ലത. ഇവർ ബാലഭാസ്കർ മരിച്ച ദിവസം ആശുപത്രിയിൽ ഉണ്ടായിരുന്നെന്നും മരണം അറിഞ്ഞതിനു പിന്നാലെ സ്ഥലം വിട്ടെന്നും ആരോപണം ഉയർന്നിരുന്നു.
ബാലഭാസ്കറിന്റെ മരണത്തിനു പിന്നാലെ ആശുപത്രി ഉടമയുമായി ബാലഭാസ്കറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്ന വിവരം പുറത്തു വന്നിരുന്നു.15 വർഷമായി ബാലഭാസ്കറിന് ആശുപത്രിയുമായി ബന്ധമുണ്ടായിരുന്നു. കുടുംബാംഗത്തെ പോലയാണ് കഴിഞ്ഞിരുന്നത്. ആശുപത്രി സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ സഹായിച്ചിട്ടുണ്ടെന്നും എന്നാൽ പണം തിരികെ നൽകിയിരുന്നെന്നുമാണ് ഡോക്ടർ രവീന്ദ്രൻ പറഞ്ഞിട്ടുള്ളത്. പൂന്തോട്ടം ആശുപത്രിക്ക് നൽകിയ പണം തിരികെ ലഭിച്ചിരുന്നതായി ലക്ഷ്മിയും മൊഴി നൽകിയിരുന്നു. ബാലുവുമായി ബന്ധം പുലർത്തിയിരുന്നത് അദ്ദേഹത്തിന്റെ മാതാപിതാക്കളെ അലോരസപ്പെടുത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക