സെക്രട്ടേറിയേറ്റിലുണ്ടായ തീപിടിത്തത്തിൽ അസ്വാഭാവികതയില്ലെന്ന് വിദഗ്ധ സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് ഇന്ന് പ്രോട്ടോകോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പ്രത്യേക അന്വേഷണ സംഘത്തലവൻ എസ് പി അജിത്ത് അന്വേഷണ വിശദാംശങ്ങൾ എഡിജിപി മനോജ് എബ്രഹാമിനെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സെക്രട്ടേറിയേറ്റിലെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍
കേടായ ഫാനിൽ നിന്ന് തീ പടർന്നെന്ന നിഗമനത്തിൽ തന്നെയാണ് വിദഗ്ധ സമിതിയും എത്തിയിട്ടുള്ളത്. തീ പടർന്ന സ്ഥലത്ത് അസ്വാഭാവികമായി ഒന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല. ഡൽഹി ഗസ്റ്റ് ഹൗസ് ബുക്കിംഗുമായി ബന്ധപ്പെട്ട അപേക്ഷകളാണ് കത്തി നശിച്ചതെന്നാണ് കണ്ടെത്തൽ. ഇന്ന് പ്രോട്ടോകോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്നും വിദഗ്ധ സമിതി അംഗങ്ങൾ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനുപുറമെ ഫോറൻസിക് പരിശോധന ഇന്നും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക