തിരുവനന്തപുരം∙ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യ ഔട്ട്ലറ്റ് തിരഞ്ഞെടുക്കുന്ന രീതിയിൽ ബവ്ക്യൂ ആപ്പ് പരിഷ്കരിച്ചു. ഗൂഗിളിന്റെയും ആപ്പിളിന്റെയും അനുമതി ലഭിച്ചാൽ പുതിയ പരിഷ്ക്കാരങ്ങൾ നാളെ മുതൽ നടപ്പിലാകും. ഓണക്കാലം കഴിഞ്ഞാലും ഈ രീതി തുടരുമെന്ന് അധികൃതർ അറിയിച്ചു.ഉപഭോക്താവ് നൽകുന്ന പിൻകോഡിന് അനുസരിച്ച് മദ്യശാലകൾ ആപ്പ് നിർദേശിക്കുന്ന രീതിയായിരുന്നു ഇതുവരെ.
അനില്‍ നമ്പ്യാരുമായി 2018 മുതല്‍ ബന്ധമുണ്ടെന്ന് സ്വപ്ന സുരേഷ്
ഉപഭോക്താവ് ബവ്ക്യൂ ആപ്പിൽ പിൻകോഡ് കൊടുക്കുന്ന സമയത്ത് പിൻകോഡിന്റെ ദൂരത്തിൽ വരുന്ന ബാർ, ബവ്റിജസ്, കണ്‍സ്യൂമർ ഫെഡ് ഔട്ട്ലറ്റുകളുടെ വിവരങ്ങൾ കാണാൻ കഴിയും. ഉപഭോക്താവിന്റെ സൗകര്യമനുസരിച്ച് ഇതിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.
ആപ്പിൽ പിൻകോഡ് ഒരിക്കൽ റജിസ്റ്റർ ചെയ്താൽ മാറ്റാൻ കഴിഞ്ഞിരുന്നില്ല. ഉപഭോക്താവിന് ഇനി ഏതു സമയത്തും പിൻകോഡ് മാറ്റാൻ കഴിയും. ബുക്കിങ് സമയം ആപ്പായിരിക്കും തുടർന്നും നിശ്ചയിക്കുന്നത്.
പ്രതിദിനം ഒരു ലക്ഷംവരെ ഉപഭോക്താക്കൾ വർധിക്കുമെന്നാണു കണക്കുകൂട്ടൽ. ഇന്നലെ 2.80 ലക്ഷം ടോക്കണുകൾ വിതരണം ചെയ്തു. ഓണക്കാലത്ത് പ്രതിദിനം 4 ലക്ഷം ബുക്കിങ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു ഔട്ട്ലറ്റിൽ ദിവസേന 800 പേർക്ക് മദ്യം വിതരണം ചെയ്യും.
മാറ്റങ്ങൾ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും അപ്ലോഡ് ചെയ്തിട്ടുണ്ടെന്നു കമ്പനി അധികൃതർ അറിയിച്ചു. ഗൂഗിൾ അനുമതി ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ. ആപ് സ്റ്റോറിലും ബീറ്റ അപ്രൂവൽ കിട്ടി. ഇനി പ്രൊഡക്ഷൻ അപ്രൂവൽ കിട്ടണം. പുതിയ മാറ്റങ്ങൾ വരുന്നതോടെ ഉപഭോക്താക്കൾ കൂടുമെന്നു ബവ്ക്യൂ ആപ്പ് നിർമാതാക്കൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക