തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരത്തിന് പകരമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച രണ്ടുനിര്‍ദേശങ്ങളും കേരളം തള്ളി. കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രത്തിന് മറുപടി നല്‍കും.
കോവിഡ് മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കാമെന്ന് എയിംസ് വിദഗ്ധര്‍
കേന്ദ്രത്തിന്റെ സമീപനം സംസ്ഥാനങ്ങളെ ചൊറിയുന്നതാണെന്നും ജി.എസ്.ടി കൗൺസിൽ യോഗം അഞ്ചുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കേന്ദ്രം നിര്‍ദേശം വച്ചതെന്നും അതുവരെ ചര്‍ച്ച ചെയ്തവര്‍ വിഡ്ഢികളായെന്നും തോമസ് ഐസക് പറഞ്ഞു. കാരുണ്യ പദ്ധതി ഈ മാസം 31ന് അവസാനിക്കില്ലെന്നും പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി വരുമാനത്തിലുണ്ടായ കുറവ് കേന്ദ്രം നികത്തുമെന്നും കോവിഡ് മൂലമുള്ള നഷ്ടം സംസ്ഥാനം നികത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇല്ലെങ്കില്‍ മുഴുവന്‍ തുകയും സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കാമെന്നും വായ്പാപരിധി അരശതമാനം ഉയര്ത്തിനല്കാമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക