തിരുവനന്തപുരം ∙ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മദ്യ വിൽപനശാല തിരഞ്ഞെടുക്കാവുന്ന രീതിയിൽ ബെവ്ക്യൂ ആപ് പരിഷ്കരിച്ചു. ഉപഭോക്താവ് നൽകുന്ന പിൻകോഡിന് അനുസരിച്ചു മദ്യശാലകൾ ആപ് നിർദേശിക്കുന്ന രീതിയാണു മാറ്റിയത്. ഓണക്കാലം കഴിഞ്ഞാലും ഈ രീതി തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഉപഭോക്താവ് ബെവ്ക്യൂ ആപ്പിൽ പിൻകോഡ് കൊടുക്കുന്ന സമയത്ത് പിൻകോഡിന്റെ പ്രദേശത്തു വരുന്ന ബാറുകളുടെയും ബവ്റിജസ്, കൺസ്യൂമർഫെഡ് എന്നിവയുടെ ചില്ലറ വിൽപനശാലകളുടെയും വിവരങ്ങൾ കാണാൻ കഴിയും.
ഉപഭോക്താവിന്റെ സൗകര്യമനുസരിച്ച് ഇതിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. ആപ്പിൽ പിൻകോഡ് ഒരിക്കൽ റജിസ്റ്റർ ചെയ്താൽ മാറ്റാൻ കഴിഞ്ഞിരുന്നില്ല. ഉപഭോക്താവിന് ഇനി ഏതു സമയത്തും പിൻകോഡ് മാറ്റാം. വാങ്ങേണ്ട സമയം ആപ് നിശ്ചയിക്കും.
മാറ്റങ്ങൾ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും അപ്ലോഡ് ചെയ്തിട്ടുണ്ട്. ഗൂഗിൾ അനുമതി ഇ ന്നു ലഭിക്കുമെന്നാണു കരുതുന്നത്. മാറ്റം വരുമ്പോൾ പ്രതിദിനം 1 ലക്ഷം വരെ ഉപഭോക്താക്കൾ വർധിക്കുമെന്നാണു കണക്കുകൂട്ടൽ. ഇന്നലെ 2.80 ലക്ഷം ടോക്കണുകൾ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക