തിരുവനന്തപുരം : നൂറുദിന കർമപരിപാടി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അടുത്ത 100 ദിവസം കൊണ്ട് 100 പദ്ധതികൾ പൂർത്തീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേമപദ്ധതികളും വികസന പദ്ധതികളും നടപ്പാക്കുമെന്നായിരുന്നു വാഗ്ദാനം. നടപ്പിൽ വരുത്തിയ കാര്യങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അടുത്ത 100 ദിവസങ്ങളിൽ പൂർത്തീകരിക്കാൻ ആകുന്നതും ആരംഭിക്കാനും ആകുന്ന കാര്യങ്ങൾ അവതരിപ്പിക്കുന്നു. 100 ദിവസത്തിൽ 100 പദ്ധതികൾ പൂർത്തിയാക്കി സമർപ്പിക്കും.
മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന കാലും ഉണ്ടായിരുന്നു എന്നാണ് സങ്കൽപ്പം. അത്തരം കാലം ഇനിയും ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ. എല്ലാവരും സന്തോഷത്തോടെ കഴിയുന്ന കാലം ഉണ്ടാക്കിയെടുക്കണമെങ്കിൽ ആത്മാർഥമായ പരിശ്രമം വേണം. സൗഖ്യപൂർണമായ ഒരു നല്ല കാലം ഉണ്ട് പ്രത്യാശയാണ് കോവിഡ് മഹാമാരിയെ മുറിച്ചു കടക്കാൻ നൂറുദിന കർമപരിപാടി നടപ്പാക്കുന്നത്.
ഓണത്തിന് സന്തോഷം ഉറപ്പു വരുത്താൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. കോവിഡിനെ പ്രതിരോധിച്ചു ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുകയാണ് . കോവിഡ് സമ്പദ്ഘടനെയ ബാധിച്ചു. നവകേരളം സൃഷ്ടിക്കാനുള്ള ശ്രമം മുന്നേറുമ്പോഴാണ് മഹാമാരി വന്നത്. അതോടെ വേഗംകുറഞ്ഞ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോയം സാധിക്കൂ.
പിണറായി വിജയനെ നുണപരിശോധനയ്ക്ക് വിധേയനാക്കണം; ഗുരുതര ആരോപണവുമായി അനിൽ അക്കര
വികസന പ്രവർത്തനങ്ങൾക്ക് അവധി നൽകുന്നില്ല. കോവിഡ് ശക്തമായ തുടരുമെന്നതിനാൽ സാധാരണക്കാരായ മനുഷ്യർക്ക് നേരിട്ട് തന്നെ സമാശ്വാസം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരാളും പട്ടിണി കിടക്കാൻ ആഗ്രഹിക്കുന്നില്ല. വളരെ ഏറെ പ്രശംസം നേടിയതാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്. 86 ലക്ഷം കിറ്റ് വിതരണം ചെയ്തു. ഓണക്കാലത്തും കിറ്റ് വിതരണം െചയ്തു. അടുത്ത നാല് മാസക്കാലം കിറ്റ് വിതരണം ചെയ്യും. റേഷൻ കടവഴി ഇപ്പോൾ വിതരണം ചെയ്യുന്നതുപോലെ തന്നെയായിരിക്കും തുടർന്നും വിതരണം.
സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സാധിച്ചു. പെൻഷൻ തുക 600 രൂപയിൽ നിന്നും 1000 രൂപയായും 1300 രൂപയായും വർധിപ്പിച്ചു. 35 ലക്ഷം ഗുണഭോക്താക്കൾ എന്നത് 58 ലക്ഷമായി വർധിച്ചു. 23 ലക്ഷം പുതുതായി പദ്ധതിയിൽ ഉൾപ്പെടുത്തി. കുടിശ്ശികയില്ലാതെ പെൻഷൻ വിതരണം ചെയ്തു. പെൻഷൻ 100 രൂപ വീതം വർധിപ്പിക്കും. ഇതു മാസം തോറും വിതരണം ചെയ്യും.
പകർച്ചവ്യാധി തുടങ്ങിയതിനു ശേഷം 9768 ആരോഗ്യ പ്രവർത്തകരെ നിയമിച്ചു. 1200 ഹൗസ് സർജൻമാരേയും നിയമിച്ചു. ഇനിയും ആവശ്യം വന്നാൽ 100 ദിവസത്തിനുള്ളിൽ കൂടുതൽ ജീവനക്കാരെ ആരോഗ്യ സംവിധാനത്തിന്റെ ഭാഗമായി മാറ്റും. ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അര ലക്ഷമായി ഉയർത്തും. പ്രാഥമിക കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. 386 കുടുംബാരോഗ്യ കേന്ദ്രങ്ങൾ പൂർത്തിയാക്കും. 100 ദിവസത്തിനുള്ളിൽ 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി പൂർത്തിയാക്കും. പത്ത് ഡയാലിസിസ് കേന്ദ്രങ്ങൾ, 9 സ്കാനിങ് കേന്ദ്രങ്ങൾ, 3 കാത്ത് ലാബുകൾ, 2 കാൻസർ ചികിത്സ കേന്ദ്രങ്ങൾ എന്നിവ പൂർത്തിയാക്കും.
വിഷാദരോഗം; 14 വയസുകാരി അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി
2021 ജനുവരിയിൽ സ്കൂൾ തുറക്കാനാകുമെന്ന് കരുതുന്നു. സ്കൂൾ അങ്കണത്തിലേക്ക് വരുന്ന കുട്ടികൾക്ക് പുതിയ സാഹചര്യം ഒരുക്കും. 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകളിൽ കെട്ടിട നിർമാണം നടത്തും. 27 സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കും. 250 കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കും. എല്ലാ എൽപി സ്കൂളകളും ഹൈടെക് ആക്കി മാറ്റാൻ ശ്രമിക്കും. 11,400 സ്കൂളുകളിൽ കംപ്യൂട്ടർ ലാബ് ഒരുക്കും.
വിദ്യാശ്രീ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണ ചെയ്യും. 150 പുതിയ കോഴ്സുകൾ കോളജുകളിൽ പ്രഖ്യാപിക്കും. പിഎസ്സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളിൽ സെപ്ഷൽ റൂൾ ഉണ്ടാക്കുന്നതിന് സ്പെഷൽ ടാസ്ക് ഫോഴ്സ് ഉണ്ടാക്കും. സ്പെഷൽ റൂൾസിന് അവസാന രൂപം നൽകും. 100 ദിവസത്തിനുള്ളിൽ കോളജ്, ഹയർസെക്കൻഡറി മേഖലയിൽ 1000 തസ്തികകൾ സൃഷ്്ടിക്കും. 50,000 പേർക്ക് കാർഷികേതര മേഖലയിൽ ജോലി നൽകും. ദുരിതാശ്വാസ നിധിയിൽ നിന്നും 961 കോടി മുടക്കി ഗ്രാമീണ റോഡുകൾക്ക് തുടക്കം കുറിക്കും. 1451 കോടി രൂപയുടെ പൊതുമരാമത്ത് റോഡ് ഗതാഗത യോഗ്യമാക്കും. 158 കി.മീ റോഡ് ,21 പാലങ്ങൾ എന്നിവ ഉദ്ഘാടനം െചയ്യും. 41 കിഫ്ബി പദ്ധതികൾ നവംബറിനുള്ളിൽ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക