പതിനാലു വയസുകാരിയായ ഷൂട്ടിംഗ് താരം സ്വന്തം അമ്മയെയും സഹോദരനെയും വെടിവച്ചു കൊലപ്പെടുത്തി. റെയില്‍വേയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളാണ് 14 വയസുകാരിയായ പെണ്‍കുട്ടി. പെണ്‍കുട്ടി മുത്തച്ഛനും മുത്തശ്ശിയും സംഭവം നടക്കുമ്ബോള്‍ വീട്ടിലുണ്ടായിരുന്നു. ഇവരാണ് സംഭവം പൊലീസില്‍ അറിയിച്ചത്.
പൊലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടി കടുത്ത വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നുവെന്നും, ഇതാണ് അനിഷ്ടസംഭവത്തിലേക്ക് നയിച്ചത് എന്നുമാണ് ലഖ്നൗ പൊലീസ് കമ്മീഷ്ണര്‍ സുജിത്ത് പാണ്ഡേ വ്യക്തമാക്കിയത്.
പോപ്പുലര്‍ ഫിനാൻസ് തട്ടിപ്പ്: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, മക്കൾക്ക് നിർണായക പങ്കെന്ന് പോലീസ്
പെണ്‍കുട്ടിയുടെ പിതാവ് ദില്ലിയിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹം സംഭവം അറിഞ്ഞ് ദില്ലിയില്‍ നിന്നും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് ദില്ലിയിലേക്ക് സ്ഥലംമാറിയത്. ഇതിനെ തുടര്‍ന്ന് കുടുംബത്തെ അവിടെ എത്തിക്കാന്‍ ഇദ്ദേഹം ശ്രമം നടത്തുകയായിരുന്നു. കൊവിഡ് പ്രതിസന്ധിമൂലമാണ് ഇത് വൈകിയത് എന്ന് ബന്ധുക്കള്‍ പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം അരങ്ങേറിയത്. ലഖ്നൗവിലെ ഗൗതംപാലി പ്രദേശത്തായിരുന്നു സംഭവം ഉന്നത പൊലീസ് അംഗങ്ങള്‍ സ്ഥലത്ത് എത്തി പൊലീസ് നായയെ അടക്കം എത്തിച്ച് പരിശോധന നടത്തി. ഒടുവില്‍ കൊലപാതകത്തിന് ഉപയോഗിച്ച 22 ബോര് പിസ്റ്റള്‍ കണ്ടെത്തി.
മൂന്ന് റൗണ്ടാണ് പെണ്‍കുട്ടി വെടിവച്ചത്. അമ്മയുടെയും സഹോദരന്റെയും തലയ്ക്ക് തന്നെയാണ് പെണ്‍കുട്ടി ലക്ഷ്യം വച്ചത് എന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി ദേശീയ തലത്തില്‍ നിരവധി ഷൂട്ടിംഗ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക