കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകളാണ് രാജ്യത്ത് കണക്കുകള്‍ അടയാളപ്പെടുത്തുന്നത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം കൂപ്പ് കുത്തിയിരിക്കുന്നു. 23.9 ശതമാനമായാണ് രാജ്യത്തിന്റെ ജി.ഡി.പി ഇടിഞ്ഞത്. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച സുചിപ്പിക്കുന്നതാണ് പുതിയ ജി.ഡി.പി കണക്ക്.
കോടതി അലക്ഷ്യ കേസ്: ഒരു രൂപ പിഴ ശിക്ഷ വിധിച്ച് കോടതി; അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്
റിപ്പോര്‍ട്ടിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കോവിഡ് കാലത്തിനും മുന്നേ സര്‍ക്കാറിന് മുന്നില്‍ താന്‍ നല്കിയ മുന്നറിയിപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. മോദി സര്‍ക്കാറിന് കീഴില്‍ നേരത്തെ മാന്ദ്യത്തിലായ രാജ്യത്തിന് മുന്നില്‍ കോവിഡ് സുനാമിയായി മാറുമെന്ന തന്റെ മുന്നറിയിപ്പ് പങ്കുവെച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
ഓൺലൈൻ ഓണസദ്യയിൽ വ്യാപക പരാതി: ഓർഡർ നൽകിയ പലരും ഓണത്തിന് പട്ടിണിയായി
ഏപ്രില്‍ മുതൽ ജൂണ്‍ വരെയുള്ള കാലയളവിലെ വളര്‍ച്ചയിലാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയത്. അടുത്ത മൂന്ന് മാസം കൂടി ജി.ഡി.പിയില്‍ ഇടിവ് രേഖപ്പെടുത്തിയാല്‍ സാങ്കേതികമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലാവും. അതേസമയം, കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക