തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കോവിഡ് വ്യാപനം വർധിക്കുമ്പോഴാണ് ഈ നേട്ടമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിലും ഇരട്ടി വര്‍ദ്ധന രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കേരളത്തില്‍ ഇപ്പോഴും കോവിഡ് പ്രതിസന്ധി പ്രതീക്ഷിച്ചത്ര വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ കതിരൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
ജാഗ്രത കൈവിടരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ കൂടെ തന്നെ മരണനിരക്കും വര്‍ദ്ധിച്ചിരിക്കുകയാണ്. കേരളത്തില്‍ ജീവിതശൈലീ രോഗികള്‍ കൂടുതലുള്ള അവസ്ഥയായിരുന്നതിനാൽ മരണനിരക്ക് വര്‍ദ്ധിക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നു.
എന്നാല്‍ അതിനെ മറികടക്കാന്‍ സാധിച്ചു. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയെല്ലാം ഒരുമിച്ചു ചേര്‍ന്നുള്ള ശ്രമത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങള് കുറയ്ക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക