തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജിനേയും ഹക്ക് മുഹമ്മദിനേയും വെട്ടികൊന്ന കേസിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കൊലയാളി സംഘവുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ റഹീം പറഞ്ഞു.
കണ്ണൂര്‍ കേളകത്തെ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി
കൊല്ലപ്പെട്ടവര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന വ്യാജ ആരോപണങ്ങള്‍ പ്രതികളെ ഭാവിയില്‍ സഹായിക്കാനാണ്. ഇരകളുടെ കുടുംബത്തെ വ്യക്തിഹത്യ ചെയ്യുന്ന നിലപാട് തിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. അതൊരു രാഷ്ട്രീയ മാന്യതയാണ്.
ഡിസിസി നേതാക്കള്‍ക്കും പ്രതികളുമായി ബന്ധമുണ്ട്. കേസില്‍ പിടിയിലായ ഉണ്ണിയെ ഇതുവരെ കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റാണ് അയാള്‍. മറ്റൊരു കൊലപാതക കേസിലും പ്രതിയാണിയാള്‍ . എന്തുകൊണ്ടാണ് ഉണ്ണിയെ പുറത്താക്കാത്തത്. കോണ്‍ഗ്രസ് നേരിട്ട് നടത്തിയ കൊലപാതകമായത് കൊണ്ടല്ലേ ഇതുവരെ നടപടി എടുക്കാത്തത്.
ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ ആനക്കുടി ഷാനവാസ്, ആനാട് ജയന്, പുരുഷോത്തന് നായര്‍ എന്നിവര്‍ കൊലയാളി സംഘവുമായി ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ട്. ഇവര്‍ മുഖ്യപ്രതിയായ സജീവുമായി നേരിട്ട് ബന്ധം പുലര്‍ത്തിയിട്ടുണ്ട്.
പ്രതികളുടെ ഭാവിയിലെ നിയമസുരക്ഷകൂടി കോണ്‍ഗ്രസ് ഏറ്റെടുത്തതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതിന് പിന്നില്‍ അടൂര്‍ പ്രകാശ് എം പിയാണ്. അതിന് വേണ്ടിയാണ് അന്വേഷണ സംഘത്തെ പഴിചാരുന്ന സമീപനം അവര്‍ എടുക്കുന്നതെന്നും റഹീം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക