മുന്അമേരിക്കന് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്റെ പരാമർശമാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്. ആകര്‍ഷകരല്ലാത്ത, ലൈംഗികതയില്ലാത്തവരാണ് ഇന്ത്യയിലെ സ്ത്രീകള്‍ എന്നായിരുന്നു റിച്ചാർഡിന്റെ പരാമർശം. ഇങ്ങനെയുള്ള സ്ത്രീകള്‍ക്ക് എങ്ങനെയാണ് പ്രത്യുല്പ്പാദനം നടത്താന്‍ കഴിയുന്നതെന്നും റിച്ചാര്‍ഡ് ചോദിച്ചിരുന്നു.
അമേരിക്കയിലെ പ്രൊഫസറായ ഗാരി ജെ ബാസാണ് പ്രസിഡന്റിന്റെ ഈ പരാമര്‍ശം പുറം ലോകത്തെ അറിയിച്ചതെന്ന് ദി പ്രിന്റ് റിപ്പോട്ട് ചെയ്യുന്നു.
ന്യൂയോര്‍ക്ക് ടൈംസിനുവേണ്ടി എഴുതിയ അദ്ദേഹത്തിന്റെ ലേഖനത്തിലാണ് ഈ പരാമര്‍ശമുള്ളത്. വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷ സെക്രട്ടറിയായ ഹെന്ററി കിസ്സിംഗറുമായ സംഭാഷണത്തിലാണ് നിക്സന്റെ ഈ വിവാദ പരാമര്‍ശമെന്ന് ഗാരി പറഞ്ഞു.
1969 മുതല്‍ 1974 വരെ അമേരിക്കയിലെ 37-ാമത്തെ പ്രസിഡന്റായിരുന്നു നിക്സണ്. റിച്ചാര്‍ഡ് നിക്സണ് പ്രസിഡന്‍ഷ്യല്‍ ലൈബ്രറി ആന്റ് മ്യൂസിയമാണ് ഈ സംഭാഷണങ്ങള്‍ അടങ്ങിയ ടേപ്പുകള്‍ പുറത്തിറക്കിയതെന്ന് ബാസ് പറയുന്നു.
നിക്സണ് ഇന്ത്യന്‍ സ്ത്രീകളെ കറുത്ത സ്ത്രീകളുമായി താരതമ്യപ്പെടുത്തുന്ന സംഭാഷണങ്ങളും ഈ ടേപ്പുകളിലുണ്ട്.
എല്ലാവരും ചോദിക്കും ആഫ്രിക്കന്‍ ബ്ലാക്ക് വംശജരുടെ കാര്യം. നിങ്ങള്‍ക്ക് എന്തെങ്കിലും കഴിവുകള്‍ അവരില്‍ കാണാന്‍ കഴിയും. ഊര്‍ജസ്വലതയുണ്ട്. ഒരു മൃഗത്തെ പോലുള്ള ഭംഗി അവര്‍ക്കുണ്ട്. എന്നാല്‍ ആ ഭംഗി പോലും ഇന്ത്യക്കാര്‍ക്ക് ഇല്ല. ദുരന്തമാണ് അവര്‍- എന്നായിരുന്നു നിക്സന്റെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക