മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് 3 വര്‍ഷം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ജാതിവ്യവസ്ഥയുടെയും കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് സാമൂഹികവും രാഷ്ട്രീയവുമായ അനീതികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച വ്യക്തിത്വങ്ങളിലൊന്നായിരുന്നു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷങ്ങൾ പിന്നിട്ടിട്ടും കുറ്റവാളികള്‍ ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലത്ത്; കേരളം രാജ്യത്ത് അഞ്ചാം സ്ഥാനത്ത്
സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടയില്‍ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നു. ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ മൂന്നെണ്ണം ശരീരത്തില്‍ തുളച്ചുകയറി. വീടിന്റെ വാതിലിനുമുന്നില്‍ തളര്‍ന്നുവീണ ഗൗരി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സംഘപരിവാര്‍ സംഘടനകളെ രൂക്ഷമായി എതിര്‍ത്തിരുന്ന ഗൗരി ലങ്കേഷിന് ഭീഷണിയുണ്ടായിരുന്നു. വിവിധ പത്രങ്ങളില്‍ ലേഖനമെഴുതുകയും ടെലിവിഷന്‍ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സജീവ സാന്നിധ്യവുമായിരുന്നു അവര്‍.
കോവിഡ്: സംസ്ഥാനത്ത് രണ്ട് മരണങ്ങള് കൂടി
പുരോഗമന സാഹിത്യകാരന് കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനെതിരായി ശക്തമായി പ്രതികരിച്ചിരുന്ന ഗൗരിക്കെതിരെ നിരന്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നു. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിലെന്ന പോലെ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലും ഇതുവരെയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
മാവോവാദികളുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാരിനുവേണ്ടി മധ്യസ്ഥയായിരുന്നത് ഗൗരി ലങ്കേഷ് ആയിരുന്നു. പ്രമുഖ മാവോവാദി പ്രവര്‍ത്തക കന്യാകുമാരി ഉള്‍പ്പെടെ മൂന്നുപേരെ ഇവരാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്. സമൂഹത്തില്‍ നിന്ന് വേറിട്ടുകഴിയുന്ന മാവോവാദികള്‍ക്ക് അര്‍ഹമായ പരിഗണനയും പുനരധിവാസവും നല്‍കണമെന്ന് ഗൗരി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക