ഇന്ത്യയിലെ ഇസ്ലാമിക സംഘടനകള്‍ക്കും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തുര്‍ക്കി പിന്തുണയും ധനസഹായവും നല്‍കുന്നതായി റിപ്പോർട്ട്. തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ ഇന്ത്യയിലുള്ള തീവ്രവാദികള്‍ക്ക് സിറിയയിലെത്താനും ഐഎസിനായി പോരാടാനും സൗകര്യം ചെയ്തു കൊടുത്തതായി ഇന്ത്യയിലെ സുരക്ഷ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ മൂന്നു താരങ്ങള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില ഭീകര സംഘടനകളെ ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്ദോഗാന് ശ്രമിക്കുന്നതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചില തീവ്ര ഇസ്ലാമിക സംഘടനകള്‍ക്കാണ് തുര്‍ക്കി പിന്തുണ നല്‍കുന്നത്. എര്‍ദോഗാന്റെ മകന് ബിലാല്ഡ തീവ്ര ഇസ്ലാമിക ദൗത്യങ്ങളുടെ കമാന്‍ഡറായാണ് അറിയപ്പെടുന്നത്.
ഇന്ത്യയില്‍ അറസ്റ്റ് ചെയ്ത ഐഎസ് ഭീകരരില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ഇത് സുരക്ഷ ഏജന്‍സികള്‍ ശരി വച്ചിട്ടുണ്ട്. ഇവര്‍ എല്ലാവരും തന്നെ തുര്‍ക്കി വഴി സിറിയയിലെത്തുകയും, തിരിച്ച് അതേ വഴി തന്നെ മടങ്ങുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക