സ്വപ്ന സുരേഷിന്റെ മൊഴി മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്കിയതു കസ്റ്റംസ് സൂപ്രണ്ടെന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. കൃത്യമായ ഉദ്ദേശത്തോടെയായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച മൊഴിയാണു ചോര്‍ന്നത്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലുളള മൊബൈലില്‍നിന്നാണ് മൊഴിപ്പകര്‍പ്പിന്റെ ചിത്രം പുറത്തായതെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ ഇദ്ദേഹം ജിഎസ്ടി ഇന്റലിജന്സിലേയ്ക്കു ഡെപ്യൂട്ടേഷനില്‍ പോയിരിക്കുകയാണ് എന്നാണു വിവരം.
കതിരൂർ ബോംബ് സ്ഫോടനം: ഓടി രക്ഷപ്പെട്ടയാൾ പിടിയിൽ; അഞ്ചാമന് വേണ്ടി തിരച്ചിൽ തുടരുന്നു
ജനം ടിവി കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നബ്യാരുമായി ബന്ധപ്പെട്ടു സ്വപ്ന പറഞ്ഞ വിവരങ്ങള്‍ മാത്രമാണു മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയത്. മൊഴി ചോര്‍ന്നതോടെ അന്വേഷണത്തില്‍നിന്നു കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.എസ്. ദേവിനു മാറിനില്‍ക്കേണ്ടി വന്നിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നു കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഐബി അന്വേഷണം.
സ്വപ്ന സുരേഷിന്റെ മൊഴിയെടുത്തതു കസ്റ്റംസിലെ മൂന്നംഗ അന്വേഷണ സംഘമായിരുന്നു. അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘത്തില്‍ രണ്ടു പേര് പുരുഷന്മാരും ഒരാള്‍ വനിതയുമായിരുന്നു. ഇതില്‍ അന്വേഷണസംഘത്തെ നയിച്ച ഉദ്യോഗസ്ഥനെതിരെയാണു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക