ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് കലക്ട്രേറ്റിലെത്തിയ സ്ത്രീ, പ്രായത്തിന്റേതായ അവശതകള്‍ കാരണം പടികള്‍ കയറാനാവാതെ നിലത്തിരുന്ന് പോയി. മുകളിലേക്ക് ഉള്ള പടികള്‍ കയറാന്‍ കഴിയാതെ വരാന്തയിലിരുന്നുപോയ വൃദ്ധയെ കാണാന്‍ ഫയലുകളുമായി ജില്ലാ കലക്ടര്‍ പടികളിറങ്ങി വന്നു . വൃദ്ധയ്ക്ക് പറയാനുള്ളത് കേട്ട ശേഷം കലക്ടര്‍ പരാതി തീര്‍പ്പാക്കി.
തെലങ്കാനയിലെ ജയശങ്കര്‍ ഭൂപാല്‍പള്ളി ജില്ലയിലാണ് സംഭവം. അബ്ദുല്‍ അസീം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കൂടിയായ ആ ജില്ലാ കലക്ടര്‍. ക്ലര്‍ക്ക് പറഞ്ഞ് വിവരമറിഞ്ഞ കലക്ടര്‍ ഒട്ടും താമസിക്കാതെ ഫയലുകളുമായി താഴെ ഇറങ്ങിവന്ന് വൃദ്ധയ്ക്ക് സമീപമിരുന്നു. രണ്ട് വര്‍ഷമായുള്ള പ്രശ്നം കലക്ടര്‍ തീര്‍പ്പാക്കുകയും ചെയ്തു.
ചിരഞ്ജീവി സര്ജയ്ക്ക് ലഹരി മാഫിയയുമായി ബന്ധമെന്ന ആരോപണം: മാപ്പു പറയണമെന്നാവശ്യപ്പെട്ട് മേഘ്ന രാജ്
ഇപ്പോൾ കലക്ടര്‍ അബ്ദുല്‍ അസീമിന്റെ മനുഷ്യത്വവും സഹജീവി സ്നേഹവും സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. എന്നാല്‍ കോടതിയുടെ പടികളിറങ്ങി വന്ന് ജില്ലാ ജഡ്ജി വൃദ്ധയുടെ പരാതി തീര്‍പ്പാക്കി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു ഉള്‍പ്പെടെയുള്ളവര്‍ ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ജില്ലാ ജഡ്ജി അബ്ദുല്‍ അസീം കോടതി മുറിക്കുള്ളില്‍ നിന്ന് താഴെയിറങ്ങി നിലത്തിരുന്ന് വൃദ്ധയുടെ പരാതി പരിഹരിച്ചു എന്നാണ് കട്ജു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ‘ഇന്ത്യയില്‍ ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ ചിത്രത്തിലുള്ളത് ജില്ലാ ജഡ്ജിയല്ല, മറിച്ച് ജില്ലാകലക്ടറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക