ന്യൂഡെല്‍ഹി: ഇന്ത്യ ഹൈപ്പര്‍സോണിക് ടെസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച് എസ് ടി ഡി വി) പരീക്ഷണം നടത്തി. ഇതിലൂടെ ശബ്ദത്തിന്റെ ആറിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന മിസൈലുകള്‍ വികസിപ്പിച്ചെടുക്കുന്നതിലേക്കുള്ള വഴിയൊരുങ്ങിയിരിക്കുന്നു.
തലവര മാറ്റിയെഴുതാൻ ജീൻ എഡിറ്റിംഗ്
ഒഡീഷ ബാലസൂരി എപിജെ അബ്ദുള്‍ കലാം ടെസ്റ്റിംഗ് റേഞ്ചില്‍ നിന്ന് ഇന്ന് (സെപ്തംബര്‍ ഏഴ്) 11.30നായിരുന്നു പരീക്ഷണം. ഇതോടെ ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യ വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കുമൊപ്പമെത്തി നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്തതാണ് എച്ച് എസ് ടി ഡി വി. അഗ്നി മിസൈല്‍ ബൂസ്റ്റര്‍ ഉപയോഗിച്ചായിരുന്നു അഞ്ച് മിനിറ്റ് നീണ്ടുനിന്ന പരീക്ഷണം. ജ്വലന ചേമ്പർ മര്‍ദ്ദം, വായു ഉപഭോഗം, നിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവയുള്‍പ്പെടെ എല്ലാ നിലയിലുമുള്ള പ്രവര്‍ത്തന ക്ഷമതകള്‍ പരീക്ഷിച്ചു.
കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു
ഡിആര്‍ഡിഒ മേധാവി സതീഷ് റെഡ്ഡിയും ഹൈപ്പര്‍സോണിക് മിസൈല്‍ സംഘവുമാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സെക്കന്റിൽ രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുന്ന സ്ക്രാംജെറ്റ് എഞ്ചിനുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ വികസിപ്പിക്കാനുള്ള ശേഷി ഡിആര്ഡിഒയ്ക്കുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക