ന്യൂഡല്‍ഹി: സാക്ഷരതാ നിരക്കില്‍ 96.2 ശതമാനവുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. 89 ശതമാനം സാക്ഷരതാ നിരക്കുള്ള ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഏറ്റവും പുതുതായി പുറത്തുവിട്ട കണക്കുപ്രകാരമാണിത്. കേരളവും ഡല്‍ഹിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സാക്ഷരതാ നിരക്കുള്ള സംസ്ഥാനങ്ങളാണ് അസമും (85.9%) ഉത്തരാഖണ്ഡും (87.6%) ആണ്.
സൗജന്യ വെബ്സൈറ്റ് ഓഫറുമായി യാഹൂ
മുന്‍കാലങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് സാക്ഷരതാ നിരക്കില്‍ ഇന്ത്യയില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. പുതിയ കണക്കുകള്‍ പ്രകാരം ബിഹാറിനെയും പിന്തള്ളി ഇന്ത്യയില്‍ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറി.
ആന്ധ്രപ്രദേശ്- 66.4%, ബിഹാര്‍- 70.9, തെലങ്കാന- 72.8%, കര്‍ണാടക-77.2 % എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളിലെ സാക്ഷരതാ കണക്കുകള്‍. ഇന്ത്യയുടെ ദേശീയ ശരാശരി 77.7 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ പിറകിലുള്ള സാക്ഷരതാ നിരക്കാണ് ഈ സംസ്ഥാനങ്ങള്‍ക്കുള്ളത്.
തലവര മാറ്റിയെഴുതാൻ ജീൻ എഡിറ്റിംഗ്
സാക്ഷരതയിലെ പുരുഷ-സ്ത്രീ വ്യത്യാസം ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന പ്രത്യേകത കേരളത്തിനാണ്. 2.2 % മാത്രമാണ് കേരളത്തിലെ പുരുഷ-സ്ത്രീ സാക്ഷരതാ വിടവ്. ദേശീയ തലത്തില്‍ 14.4 % വിടവാണുള്ളത്. പുരുഷ സാക്ഷരത 84.7 ശതമാനവും സ്ത്രീ സാക്ഷരത 70.3 ശതമാനവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക