കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാര്‍ ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി മഹീന്ദ്ര രാജപക്സെ ഭരണപാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുന്നയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. ഗോവധം നിരോധിക്കാനുള്ള ശുപാര്‍ശയാണ് പാര്‍ട്ടി പാര്‍ലമെന്ററി സംഘവുമായി ചര്‍ച്ച ചെയ്തത് എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ.
സർക്കാരിന് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം എപ്പോള്‍ സമര്‍പ്പിക്കുമെന്നതില്‍ രാജപക്സെ പിന്നീട് തീരുമാനമെടുക്കും. രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ സിംഹള-ബുദ്ധ വിഭാഗത്തില്‍ നിന്നും ഗോവധ നിരോധനത്തിനായി സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടായിരുന്നു.
രാജ്യത്ത് ഗോവധ നിരോധം ഏര്‍പ്പെടുത്തുമെങ്കിലും ബീഫ് കയറ്റുമതി തുടരും. 99 ശതമാനവും മാംസം ഭക്ഷിക്കുന്നവരാണെങ്കിലും ഭരണ പാര്‍ട്ടിയായ എസ്.എല്‍.പി.പിക്ക് സിംഹള-ബുദ്ധ വിഭാഗത്തില്‍ നിന്നും വലിയ പിന്തുണയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക