തിരുവനന്തപുരം: വെള്ളറടയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ യുവതിയെ ക്രൂരമായി പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ കോണ്‍ഗ്രസ് ബന്ധം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ വിവാദ പരാമര്‍ശം ഉണ്ടായത്.
വൈകിയെങ്കിലും നീതി ലഭിച്ചു’; മകന് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് താഹയുടെ ഉമ്മ
ഡി വൈ എഫ് ഐക്കാര്‍ക്ക് മാത്രമേ പീഡനം നടത്താന്‍ പാടുള്ളൂ എന്നു എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോയെന്നാണ് രമേശ് ചെന്നിത്തല തിരിച്ചുചോദിച്ചത്. ഈ വിവാദ പരാമർശനത്തിലാണ് ഇപ്പോൾ ചെന്നിത്തല മാപ്പ് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിലാണ് പ്രതിപക്ഷ നേതാവ് മാപ്പ് പറഞ്ഞത്.
പൊതുജീവിതത്തില്‍ ഒരിക്കല്‍ പോലും സ്ത്രീകള്‍ക്കെതിരായി മോശപ്പെട്ട പരാമര്‍ശം ഉണ്ടായിട്ടില്ല. അത്തരം ഒരു പരാമര്‍ശം ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടുള്ളത്.
എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രതിഷേധമാണ് വിവാദ പരാമര്‍ശത്തിനെതിരെ ഉയര്‍ന്നത്. തുടര്‍ന്നാണ് പരാമര്‍ശം പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക