പത്തനംതിട്ട: കോവിഡ് പ്രഥമതല ചികിത്സകേന്ദ്രം ഇരവിപേരൂരില്‍ പ്രവർത്തനമാരംഭിച്ചു. 100 കിടക്കകൾ ഒരുക്കിയിരിക്കുന്ന ചികിത്സാകേന്ദ്രത്തിന് ബി പോസിറ്റിവ് സെന്റര്‍ എന്നാണ് പേര് നൽകിയിരിക്കുന്നത്. പൂര്‍ണമായും സൗജന്യമായി ലഭിച്ച യാഹിര്‍ കണ്വെന്ഷന് സെന്ററിലാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി പ്രത്യേക ക്രമീകരണങ്ങളോടെ ചികിത്സകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയില്‍ 64 ലക്ഷം പേര്‍ക്ക് കോവിഡ് വന്നുപോയിരിക്കാമെന്ന് ഐസിഎംആര്‍
രോഗീപരിചരണത്തിന് ആഷാ സാഫി എന്ന പേരുള്ള റോബോട്ട് നഴ്സ്, പുരുഷന്മാര്ക്ക് പുതുതായി ആറ് ശൗചാലയം, മാലിന്യ സംസ്കരണത്തിന് ഇന്‍സിനറേറ്റര്‍, ഫാര്‍മസി, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ചികിത്സയിലുള്ളവരുടെ മാനസിക ഉല്ലാസത്തിനായി കാരംസ് ബോര്‍ഡ്, ടി.വി, സൗജന്യ വൈ-ഫൈ കണക്ഷന്, പുസ്തകങ്ങള്‍, മാസികകള്‍ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
പൊതുസമൂഹത്തില്‍ നിന്ന് ലഭിച്ച 118 കട്ടിലുകളില്‍ 104 എണ്ണം രോഗികള്‍ക്കായി താഴത്തെ നിലയിലും 14 എണ്ണം സ്ത്രീ-പുരുഷ ജീവനക്കാര്‍ക്കായി ഒന്നാംനിലയിലും സജ്ജമാക്കി. ബെഡ്, ഷീറ്റ്, തലയണ എന്നിവയും സംഭാവനയായി ലഭിച്ചിരുന്നു. പ്രവര്‍ത്തനം ആരംഭിച്ച് നാലുദിവസത്തിനകം 85 പേരെയാണ് പ്രവേശിപ്പിച്ചത്. ജീവനക്കാരും രോഗികളും അടക്കമുള്ള 97പേര്‍ക്ക് മൂന്നുനേരത്തേക്കുള്ള ഭക്ഷണം കമ്യൂണിറ്റി കിച്ചണില്‍ നിന്നാണ് എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക