ന്യൂഡൽഹി: കഴിഞ്ഞ മെയ് മാസത്തോടെ ഇന്ത്യയിൽ 64 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായിരുന്നുവെന്ന് ഐസിഎംആർ. സെറോ സർവേ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഞെട്ടിക്കുന്ന കണക്ക് തയാറാക്കിയിരിക്കുന്നത്.
ജനസംഖ്യയുടെ 0.73% പേരിലും രോഗം വന്നുപോയിരിക്കാമെന്നാണ് സർവേയിൽ പറയുന്നത്. രോഗം വന്നുപോയവരിൽ ഏറെയും 18നും 45നും മധ്യേ പ്രായമുള്ളവരാണ്. 43.3% പേരിലും കൊവിഡിനെതിരായ ആന്റിബോഡി ഉണ്ടായിരുന്നതായും സർവേ ഫലം വ്യക്തമാക്കുന്നു.
സിറോ പോസിറ്റിവിറ്റി ഏറ്റുവും കൂടുതൽ കാണപ്പെട്ടത് ഗ്രാമങ്ങളിലാണ്. 69.4 ആണ് ശതമാന കണക്ക്. നഗരപ്രദേശത്തെ ചേരികളിൽ സിറോ പോസിറ്റിവിറ്റി 15.9 ശതമാനമായിരുന്നു. ചേരിയല്ലാത്ത പ്രദേശങ്ങളിൽ ഇത് 14.6 ശതമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക