ഫരീദാബാദ് സ്വദേശിനിയും ഉജ്ജ്വയിനിൽ എംബിബിഎസ് വിദ്യാർഥിനിയുമായ സാനിയ ഖണ്ഡേൽവാലാണ് ഭർത്താവ് മരിച്ച് മൂന്നാം ദിവസം ഷോപ്പിള് മാളിലെത്തി ആത്മഹത്യാശ്രമം നടത്തിയത്. ഇന്ദോറിലെ സി21 മാളിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. പിതാവിനൊപ്പം മാളിലെത്തിയ യുവതി മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സാനിയയുടെ ഭർത്താവ് ശുഭം ഖണ്ഡേൽവാൽ രണ്ട് ദിവസം മുമ്പാണ് മരിച്ചത്. ബുധനാഴ്ച രാത്രി ശുഭം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ശുഭം വിഷം കഴിച്ചാണ് വാഹനമോടിച്ചതെന്നും അതിനാലാണ് അപകടം സംഭവിച്ചതെന്നും പിന്നീട് കണ്ടെത്തി. താൻ ആത്മഹത്യ ചെയ്യുകയാണെന്നും അതിന് കാരണം ഉജ്ജ്വയിൻ മുനിസിപ്പൽ കോർപ്പറേഷനിലെ രണ്ട് സബ് എൻജിനീയർമാരാണെന്നും കുറിപ്പിലുണ്ടായിരുന്നു.
ഉജ്ജ്വയിനിൽ കോൺട്രാക്ടറായ ശുഭവും എംബിബിഎസ് വിദ്യാർഥിനിയുമായ സാനിയയും 15 ദിവസം മുമ്പാണ് വിവാഹിതരായത്.
ഉജ്ജ്വയിനിൽ എംബിബിഎസ് പഠനത്തിനെത്തിയ സാനിയയും ശുഭവും പ്രണയത്തിലാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു. എന്നാൽ ശുഭം മരിച്ചതോടെ സാനിയയുടെ പിതാവ് മകളെ തിരികെ നാട്ടിലേക്ക് കൊണ്ടുപോകാനെത്തി.
കഴിഞ്ഞ ദിവസം ഇരുവരും ഉജ്ജ്വയിനിൽനിന്ന് ഇന്ദോറിലെത്തുകയും അവിടെ ഒരു ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. രാവിലെ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരും സി21 ഷോപ്പിങ് മാളിൽ കയറിയത്.
A medical student who lost her husband two days back jumped off the third floor of a shopping mall in Indore She survived the suicide attempt but has sustained serious injures. pic.twitter.com/58T72TLq5s
— Anurag Dwary (@Anurag_Dwary) September 12, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക