സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ പാർട്ടി നടപടി ഉണ്ടാവുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹിയിൽ വാര്‍ത്താ സ്മ്മേളനത്തിലാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്.
യച്ചൂരിയുടെ വാക്കുകൾ
‘കേരളത്തിലെ സ്വര്‍ണക്കടത്ത് കേസ് മറ്റു അന്വേഷണങ്ങളിലേക്ക് കൂടി പുരോഗമിക്കുകയാണ്. മന്ത്രിയെ ചോദ്യം ചെയ്ത് വരികയാണ്. ഇതില്‍ സി.പി.ഐ.എമ്മിന്റെ പ്രതിച്ഛായ തകര്‍ന്നു എന്നാണ് നിങ്ങള്‍ കരുതുന്നത്. പക്ഷെ ഇത് നീതിന്യായ വ്യവസ്ഥയ്ക്ക് കീഴില്‍ വരുന്നതാണ്. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി ആവര്‍ത്തിച്ച് പറയുന്നു. കേസില്‍ കുറ്റക്കാരായി കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും,’ സീതാറാം യെച്ചൂരി പറഞ്ഞു.
അന്വേഷണം നടക്കട്ടെയെന്നാണ് പാര്‍ട്ടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. കേന്ദ്ര സര്‍ക്കാരാണ് കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്തുന്നതെന്നും അത് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും എല്ലാം സംസ്ഥാനങ്ങളുടെ മേല്‍ കെട്ടിവെച്ചുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി. കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും അതിന് ഉദാഹരണമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക