കണ്ണൂരിൽ എസ് ഡിപിഐ പ്രവര്ത്തകന് സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീനെ വെട്ടിക്കൊപ്പെടുത്തിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദൃക്സാക്ഷികളായ നാലുപേരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.
സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തിയവരും പരിസരങ്ങളിലുണ്ടായിരുന്നവരുമായ നാലുപേരെയാണ് പോലിസ് ഇതിനായി കണ്ടെത്തിയത്. കാറും ബൈക്കും സ്ഥലത്തെത്തിച്ച് കൊലപാതകം നടന്ന രീതി പുനരാവിഷ്കരിക്കാനായിരുന്നു പോലിസിന്റെ പദ്ധതിയെങ്കിലും കനത്തമഴ കാരണം ഇവരെ സ്ഥലത്തെത്തിച്ച് തെളിവെടുക്കുക മാത്രമാണു ചെയ്തത്.
കണ്ണൂരില്‍ ആരോഗ്യ പ്രവര്ത്തകന് കൊവിഡ് ബാധിച്ച് മരിച്ചു
ഈമാസം എട്ടിനാണ് കണ്ണവം ചിറ്റാരിപ്പറമ്പിനടുത്ത് ചൂണ്ടയില്‍വച്ചാണ് കുടുംബത്തിന്റെ കണ്മുന്നിലിട്ട് എസ് ഡിപിഐ പ്രവര്ത്തകന് സയ്യിദ് മുഹമ്മദ് സ്വലാഹൂദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന സ്ഥലം വളവായതിനാല്‍ വേഗം കുറച്ചായിരുന്നു സ്വലാഹുദ്ദീന്‍ കാറോടിച്ചിരുന്നത്. അതിനാലാണ് കാറിന് പിന്നില്‍ ബൈക്കിടിച്ചിട്ടും ബൈക്കിലുണ്ടായിരുന്നവര്‍ക്ക് പരിക്കേല്‍ക്കാതിരുന്നത്.
കുറച്ചുസമയം കഴിഞ്ഞതിനുശേഷമാണ് സ്വലാഹുദ്ദീന്‍ പുറത്തിറങ്ങിയത്. ബൈക്കിലെത്തിയവരുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നി വീണ്ടും കാറിലിരുന്നശേഷം ഓടിയെത്തിയ കൂടുതല്‍ പേര് സ്വലാഹുദ്ദീനെ കാറില്‍നിന്ന് വലിച്ചിട്ട് കഴുത്തിനു പിന്നില്‍ ആഴത്തില്‍ വെട്ടുകയായിരുന്നുവെന്ന് പോലിസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക