കോഴിക്കോട്: വിനോദ യാത്രയ്ക്കിടയില്‍ ബസ്സിൽ വെച്ച് ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസ്സില്‍ അറസ്റ്റിലായ ഫാറൂഖ് കോളേജ് മലയാളം അദ്ധ്യാപകന് ഖമറുദ്ദീനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ് ഡിസംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം.
ആഡംബര ഫോണുകൾ വില കുറച്ച് തവണ വ്യവസ്ഥയിൽ; കെണിയിൽ വീണത് ആയിരക്കണക്കിന് സാധാരണക്കാർ, തട്ടിച്ചത് കോടികൾ
കുടജാദ്രിയിലേക്ക് വിനോദയാത്രയ്ക്ക് തിരിച്ച ബസില്‍ ഏറ്റവും പിറകിലെ സീറ്റിലിരുന്ന അദ്ധ്യാപകന് രാത്രിയിൽ വിദ്യാര്‍ത്ഥിനിയെ അടുത്തേക്ക് വിളിച്ചിരുത്തുകയായിരുന്നു. മറ്റുള്ള വിദ്യാര്‍ത്ഥികള്‍ മയക്കത്തിലായപ്പോള്‍ അദ്ധ്യാപകന് പീഡിപ്പിച്ചെന്നാണ് കേസ്. പെട്ടെന്നുണ്ടായ സംഭവത്തിൽ ഭയന്ന് പോയ വിദ്യാര്‍ത്ഥിനി ആരോടും പറഞ്ഞില്ല. എന്നാല്‍ കോളേജില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ധ്യാപകനില്‍ നിന്നുണ്ടായ ദുരനുഭവം സഹപാഠികളോട് പറഞ്ഞു.
‘കുപ്രചരണങ്ങളിൽ സത്യം തോൽക്കില്ല; കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ സന്തോഷം മാത്രം’ : കെ ടി ജലീൽ
തുടര്‍ന്ന് എസ്.എഫ്.ഐ യൂണിറ്റും മലയാളം വകുപ്പും മാനേജ്മെന്റില്‍ പരാതി നല്കി. അന്വേഷണത്തില്‍ പീഡനം നടന്നതായി കണ്ടെത്തിയതോടെ മനേജ്മെന്റ് അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഒളിവില്‍ പോയ അദ്ധ്യാപകനെ ചൊവ്വാഴ്ചയാണ് കോഴിക്കോട് സൗത്ത് അസി. പൊലീസ് കമ്മിഷണര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക