ബെയ്ജിങ്: 2045-ഓടെ പ്രതിവര്‍ഷം ബഹിരാകാശയാത്രകള്‍ നടത്താനുള്ള യാത്രക്കാരേയും പതിനായിരക്കണക്കിന് ടണ്‍ ചരക്കുകൾ വഹിക്കുവാനും ലക്ഷ്യമിട്ടുള്ള വന്‍ ബഹിരാകാശ പദ്ധതി ലക്ഷ്യമിട്ട് ചൈന. പത്ത് വര്‍ഷം കൊണ്ട് ബഹിരാകാശ രംഗത്ത് അമേരിക്കയേയും റഷ്യയെയും മറികടക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.
താജ്മഹലും ആഗ്ര കോട്ടയും സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുന്നു
2025-ഓടെ ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുകയും പരീക്ഷണ സംവിധാനം നിര്‍മിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും ചൈന എയറോസ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയിലെ ഉന്നത ഉദ്യോഗസ്ഥന് ബാവോ വെയ്മിന് പറഞ്ഞു.
ലോംഗ് മാര്‍ച്ച് 8, 9 തുടങ്ങിയ പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചൈന. ഈ മാസം പുനരുപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക