യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ച ഖുറാന് പായ്ക്കറ്റുകളുടെ തൂക്കം സംബന്ധിച്ച് 24 ന്യൂസ് ചാനലില്‍ നല്കിയ വിവരം തെറ്റാണെന്ന് വിശദീകരിച്ച് മാധ്യമപ്രവര്ത്തകന് അരുണ്‍ കുമാര്‍. കണക്കിലുള്ള മതഗ്രന്ഥങ്ങളുടെ തൂക്കത്തിനേക്കാള് കൂടുതല്‍ ലോഡ് എത്തിയെന്നും, അതിലൂടെ സ്വര്‍ണം കടത്തിയെന്നും ചാനലകളില്‍ തെറ്റായി വിവരം നൽകുമ്പോഴാണ് അരുണ്‍ കുമാര്‍ കൃത്യമായ വിശദീകരണക്കുറിപ്പുമായി എത്തിയിരിക്കുന്നത്. തെറ്റ് ശ്രദ്ധയില്‍ പെടുത്തിയ സുഹൃത്തുക്കള്‍ക്കു നന്ദി. ഇന്നലെ രാത്രി ന്യൂസ് നൈറ്റില്‍ ഈ തെറ്റ് തിരുത്തിയെന്നും കുറിപ്പില്‍ പറയുന്നു.
അരുണിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നതിങ്ങനെ:
പ്രോട്ടോക്കോള്‍ – കസ്റ്റംസ് നിയമങ്ങള്‍ ലംലിച്ച് എത്തിച്ച ( മാര്‍ച്ച് 4 ) മതഗ്രന്ഥങ്ങളുടെ തൂക്കത്തെക്കുറിച്ച് നല്കിയ വിശദീകരണത്തില്‍ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്. ഓരോ പാക്കറ്റിലും 32 ഖുറാന് പ്രതികളാണ് ഉണ്ടായിരുന്നത്. 250 മൊത്തം പായ്ക്കറ്റുകള്‍. മൊത്തം 8000 എണ്ണം. ഇതില്‍ 32 എണ്ണം സി. ആപ്റ്റിലെത്തിച്ചു (മെയ് 27 നു ശേഷം ) . ഒരെണ്ണം അവിടെ വച്ചു തുറന്നു ഉദ്യോഗസ്ഥര്‍ക്കു നല്കി.
ബാക്കി വന്ന 31 പായ്ക്കറ്റുകളില്‍ 16 പായ്ക്കറ്റുകള്‍ എടപ്പാള്‍ പന്താവൂര്‍ ഇര്‍ഷാദ് കോളേജിലേക്കും 15 എണ്ണം ആലത്തിയൂര്‍ കോളേജിലേക്കുമാണ് എത്തിച്ചത് (മന്ത്രി നേരിട്ട് പറഞ്ഞത് ) . 250 പായ്ക്കറ്റുകള്‍ക്ക് എയര്‍വേയ്സ് ബില്ലില്‍ രേഖപ്പെടുത്തപ്പെട്ട തൂക്കം 4478 കിലോഗ്രാം ആണ് എന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട് (സോഴ്സ്) . ഒരു ഖുറാന്്റെ തൂക്കം 558gm എന്നും, ഒരു പായ്ക്കറ്റിന്്റെ ഭാരം 17.856 കിലോ എന്നുമാണ് കണ്ടെത്തിയത് (സോഴ്സ്). പതിനാലു കി: ഗ്രാമിന്‍്റെ കുറവാണ് കസ്റ്റംസ് റിപ്പോര്‍ട്ടിലുള്ളത്.
ഇതു പായ്ക്കിംഗ് കേയ്സ് ഒഴിവാക്കിയുള്ള കണക്കാണന്നും അറിയുന്നു. കണക്കുകൂട്ടലില്‍ വന്ന പിശകില്‍ (31 പായ്ക്കറ്റ് വിതരണം ചെയ്തത് ,32 എണ്ണം ഓരോ പായ്ക്കറ്റിലും, ഇവ മാറിയാണ് കണക്കുകൂട്ടിയത് ) . തെറ്റ് ശ്രദ്ധയില്‍ പെടുത്തിയ സുഹൃത്തുക്കള്‍ക്കു നന്ദി. ഇന്നലെ രാത്രി ന്യൂസ് നൈറ്റില്‍ ഈ തെറ്റ് തിരുത്തി വിശദീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക