നാല്പത്തിമൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു കൊല്ലം ചന്തയിലെ മൽസ്യ വില്പനക്കാരനായ ടൈറ്റസ്. കോവിഡ് ബാധിച്ചാണ് ജൂലൈ ആറിന് കൊല്ലം ഗവ. മെഡിക്കൽ കോളേജിലെത്തുന്നത്. അന്നുതന്നെ ശ്വാസകോശവിഭാഗം ഐസിയുവിലേക്ക് മാറ്റുകയായിരുന്നു .
എന്നാൽ കോവിഡ് മാറിയെങ്കിലും അമ്പത്തിരണ്ടുകാരനായ ഇയാളുടെ ആന്തരികാവയവങ്ങൾ പലതും പ്രവർത്തിക്കാതായി. രോഗം രൂക്ഷമായതോടെ ടൈറ്റസ് മരിച്ചു എന്നുവരെ നാട്ടിൽ വാർത്ത പരന്നു. എന്നാൽ, ഡോക്ടർമാരുടെയും സർക്കാരിന്റെയും കരുതലും ഇടപെടലും ഈ സാധാരണക്കാരന് കൈത്താങ്ങായി.
എഴുപത്തിരണ്ടു ദിവസം നീണ്ട ചികിത്സയ്ക്കുശേഷം ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ ബഥേൽ വീട്ടിലേക്ക് ടൈറ്റസ് മടങ്ങി. ഫിസിയോതെറാപ്പി ചികിത്സയിലൂടെ ചലനശേഷിയും സംസാരശേഷിയും വീണ്ടെടുത്തു. 32 ലക്ഷം രൂപയാണ് ടൈറ്റസിന്റെ ചികിത്സയ്ക്കായി സർക്കാർ ചെലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക