കോഴിക്കോട്: പ്ലസ് വൺ അപേക്ഷയിലെ ജാതി പൂരിപ്പിച്ചതിൽ പിഴവുണ്ടായതിനെ തുടർന്ന് നൂറ് കണക്കിന് വിദ്യാർത്ഥികളുടെ അപേക്ഷയാണ് നിരസിച്ചത്. ഇത്തവണ അപേക്ഷയും പ്രവേശനവുമെല്ലാം പൂർണമായും ഓൺലൈനായി ആയിരുന്നു.
വിദ്യാർത്ഥികൾക്ക് അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കൃത്യമായി ലഭിക്കാതെ വന്നതിനാലാണ് ഇങ്ങനൊരു പിഴവുണ്ടായെതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ജാതിവിഭാഗവും ജാതിയും പൂരിപ്പിക്കുന്നതിലെ പിഴവ് കാരണമാണ് മിക്ക അപേക്ഷകളും നിരസിക്കപ്പെട്ടത്.
ഈന്തപ്പഴത്തിലും അസ്വാഭാവികത; കസ്റ്റംസ് കേസെടുത്തു
15 ഓളം ജാതി മത വിഭാഗങ്ങളായാണ് അപേക്ഷ തരം തിരിച്ചത്. ഇതിനെക്കുറിച്ച് പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കോ കുടുംബങ്ങൾക്കോ കൃത്യമായ ധാരണ ഇല്ലായിരുന്നതിനാലാണ് അപേക്ഷ നിരസിക്കപ്പെട്ടതെന്നും പറയുന്നു. അപേക്ഷയിൽ തിരുത്തൽ വരുത്താൻ ആദ്യഘട്ടത്തിലും ട്രയൽ അലോട്ട്മെന്റിന് ശേഷവും സമയം നൽകിയിരുന്നു എന്നാണ് ഹയർസെക്കണ്ടറി വകുപ്പിന്റെ വിശദീകരണം.
എന്നാൽ കൂടുതല്‍ കാറ്റഗറികൾ ഉൾപ്പെടുത്തിയത് അവരിൽ പ്രശ്നമുണ്ടാക്കിയെന്നത് അവർ സമ്മതിക്കുന്നു. സോഫ്റ്റ് വെയറിൽ ജാതി കോളം മാത്രം ഉൾപ്പെടുത്തി മറ്റു വിവരങ്ങൾ സ്വമേധയാ ജനറേറ്റ് ചെയ്തിരുന്നുവെങ്കില്‍ പ്രശ്നം ഉണ്ടാകില്ലായിരുന്നു.
വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം; പൊലീസ് അന്വേഷണം ആരംഭിച്ചു
ഈ കാരണം കൊണ്ട് മികച്ച മാർക്കുള്ള പല വിദ്യാർത്ഥികൾക്കും പ്രവേശനം കിട്ടാതെ പോവുകയും ചിലർക്ക് സംവരണം കിട്ടാതെ പോവുകയും ചെയ്തു. ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കുമ്പോഴാണ് ഇനി ഇവരെ പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക