കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി കേരളത്തില്‍ വിതരണം ചെയ്യാന്‍ ഈന്തപ്പഴം കൊണ്ടുവന്നത് പ്രത്യേകം അന്വേഷിക്കാന്‍ തീരുമാനിച്ചതായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറിയിച്ചു. ദുബായില്‍ നിന്ന് 17000 കിലോ ഈന്തപ്പഴമാണ് കൊണ്ടുവന്നത്. ഈന്തപ്പഴം കൊണ്ടുവന്നതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ഈന്തപ്പഴം ഇറക്കുമതിയുടെ മറവില്‍ സ്വര്‍ണം എത്തിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം; പൊലീസ് അന്വേഷണം ആരംഭിച്ചു
കോണ്‍സുലേറ്റ് വഴി മത ഗ്രന്ഥം കൊണ്ടുവന്നത് പ്രത്യേകം അന്വേഷിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈന്തപ്പഴത്തിന്റെ ഇറുക്കുമതിയിലെ ചട്ട ലംഘനവും പരിശോധിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക.
സ്വന്തം ആവശ്യത്തിനെന്ന് വ്യക്തമാക്കി കോണ്‍സല്‍ ജനറലിന്റെ പേരില്‍ നികുതിയില്ലാതെ എത്തിയ ഈന്തപ്പഴം പുറത്ത് വിതരണം ചെയ്തതില്‍ ചട്ടലംഘനം നടന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൊണ്ടുവന്നത് ഈന്തപ്പഴം തന്നെയാണോ, പുറത്ത് വിതരണം ചെയ്തത് അനുമതിയോടെയാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തും. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ പത്ത് വര്‍ഷം കഴിച്ചാലും തീരാത്ത അത്ര ഈന്തപ്പഴം മുന്നര വര്‍ഷത്തിനിടെ എത്തിയത് ദൂരൂഹമാണെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക