മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതിന് ബസ് കണ്ടക്ടറെ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. മുംബൈയിലെ അന്ധേരിയിലാണ് സംഭവമുണ്ടായത്. ബസിൽ കയറിയ യാത്രക്കാരനോട് മാസ്ക് ധരിക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടപ്പോൾ തനിക്ക് കോവിഡ് ഇല്ലെന്നായിരുന്നു യാത്രക്കാരൻ മറുപടി നൽകിയത്. മാസ്ക് ധരിക്കാൻ യാത്രക്കാരൻ തയ്യാറായില്ല. വീണ്ടും കണ്ടക്ടർ മാസ്ക് ധരിക്കാൻ യാത്രക്കാരനോട് ആവശ്യപ്പെട്ടു.
സിയറ്റ് ടയേഴ്സ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡർ സ്ഥാനത്ത് ഇനി ആമിര്‍ ഖാന്
പ്രകോപിതനായ യാത്രക്കാരൻ കണ്ടക്ടറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ കണ്ടക്ടർക്ക് സാരമായി പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ യാത്രക്കാരൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു. കണ്ടക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യാത്രക്കാരന് നേരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക