അനിൽ അംബാനിക്കെതിരെ പരിഹാസവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്. കേസ് നടത്തുന്നതിനായി തന്റെ പക്കല്‍ സ്വത്തൊന്നും അവശേഷിക്കുന്നില്ല. ഭാര്യയുടെ ആഭരണം വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും സ്വന്തമായി ഒന്നുമില്ലെന്നും ഒരു കാര്‍ മാത്രമാണുള്ളതെന്നുമാണ് അനില്‍ അംബാനി ലണ്ടന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനു നേരെയാണ് പ്രശാന്ത് ഭൂഷൺ പരിഹാസവുമായി എത്തിയത്.
ഇങ്ങനെയുള്ള ഒരു വ്യക്തിയ്ക്കാണ് നരേന്ദ്ര മോദി 30,000 കോടിയുടെ റഫാല്‍ ഓഫ്സെറ്റ് കരാര്‍ നല്‍കിയിരിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം പരിഹാസമുയർത്തിയത്. കോടതിയിലെ ചെലവുകൾക്ക് ഭാര്യയുടെ ആഭരണങ്ങൾ വിൽക്കേണ്ടി വന്നെന്നും ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ എല്ലാ ആഭരണങ്ങളും വിറ്റ ശേഷം തനിക്ക് 9.9 കോടി രൂപ ലഭിച്ചുവെന്നും കൂടുതൽ ഒന്നും താന്‍ സ്വന്തമാക്കിയിട്ടില്ലെന്നുമാണ് അനില്‍ അംബാനി പറഞ്ഞത്. താൻ ആഡംബര മോഹിയല്ലെന്നും ലളിതമായ ജീവിതമാണ് നയിച്ച് പോരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റംസിയുടെആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, സീരിയൽ നടിയെ ചോദ്യം ചെയ്യാനും നീക്കം
ഇന്ട്രസ്ട്രിയല് കൊമേഷ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്പ്മെന്റ് ബാങ്ക്, ഇക്സിം ബാങ്ക് ഓഫ് ചൈന എന്നിവരാണ് ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് ലണ്ടന്‍ കോടതിയില്‍ അനില്‍ അംബാനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക