കേരളത്തിലെ ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കോര്‍പ്പറേറ്റ് ഗൂഡാലോചനയാണ് നിലവിലെ വിവാദങ്ങള്‍ക്ക് പിന്നിലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ഇടത് സര്‍ക്കാര്‍ മൂലം സ്വകാര്യ മേഖലയ്ക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കുന്നില്ലെന്നും കോണ്‍ഗ്രസിനും ബി.ജെ.പിക്കും സഹായങ്ങള്‍ നല്കി സമരങ്ങളിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സി.പി.ഐ.എം സംസ്ഥാന സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കോടിയേരി.
‘ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കേരളം സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്തില്ല. വിഴിഞ്ഞം ഹാര്‍ബര്‍ പൊതുമേഖലയില്‍ വേണമെന്നായിരുന്നു വി.എസ് സര്‍ക്കാരിന്റെ നിലപാട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നപ്പോള്‍ യാതൊരു എതിര്‍പ്പുമില്ലാതെ അദാനി ആ പദ്ധതി ഏറ്റെടുത്തു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കില്ലെന്നാണ് ഇടത് സര്‍ക്കാര്‍ നിലപാട്. ഇത് മനസ്സിലാക്കി കുത്തക കമ്പനികള്‍ ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. കേരളത്തിന്റെ കെ ഫോണ്‍ വഴി 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭിക്കും. കേരള സര്‍ക്കാരിന്റെ ഈ പദ്ധതിയിലൂടെ കേരളം പൊതുമേഖലയെ വളര്‍ത്തുന്നു. ഇത് കോര്‍പ്പറേറ്റുകള്‍ ലക്ഷ്യമിട്ട രംഗമാണ്,’ കോടിയേരി പറഞ്ഞു.
ഒപ്പം കാര്‍ഷിക മേഖലയിലെ നിയമനിര്‍മ്മാണം സംസ്ഥാനത്തിന്റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക