രാജ്യത്തുള്ള മുഴുവനാളുകളിലും കോവിഡ് വാക്സിൻ എത്തിക്കുന്നതിന് ഏകദേശം 80,000 കോടി രൂപ വേണ്ടി വരും. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പുനെവാലയാണ് ഇക്കാര്യം അറിയിച്ചത്. ഓക്സ്ഫോഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡിന്റെ രാജ്യത്തെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വാക്സിൻ 1000 രൂപയ്ക്ക് താഴെയുള്ള നിരക്കിൽ ലഭിക്കുമെന്നായിരുന്നു മുൻപ് പൂനെവാല പറഞ്ഞിരുന്നത്.
ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ കുറച്ചു വാക്സിൻ ഇന്ത്യയിലുൾപ്പെടെ 235 രൂപയ്ക്കു ലഭ്യമാക്കാനും ധാരണയിലെത്തിയിരുന്നു. എന്നാൽ, വാക്സിൻ വാങ്ങുന്നതിനും അത് കേടുകൂടാതെ സുരക്ഷിതമായി ജനങ്ങളിലെത്തിയ്ക്കുന്നതിനും വലിയ ചെലവ് വരുമെന്നാണ് കമ്പനി നൽകുന്ന സൂചന.
കോവിഡ് മഹാമാരിയ്ക്കെതിരായ പ്രതിരോധത്തിൽ ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക