കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ കുറച്ചധികം മാസങ്ങളായി പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കോവിഡിൽ ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ വിമർശനം.
റംസിയുടെആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, സീരിയൽ നടിയെ ചോദ്യം ചെയ്യാനും നീക്കം
കോവിഡ് മഹാമാരിയെ നേരിടുന്നതിൽ ഐക്യരാഷ്ട്രസഭയുടെ പങ്കെന്താണ് എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നുക്കൊണ്ടിരിക്കുന്നത് എന്ന് മോദി പറഞ്ഞു. കോവിഡ് പ്രതിരോധ പോരാട്ടത്തിലെ സഭയുടെ പങ്കിനെ പറ്റിയും പ്രധാനമന്ത്രി ചോദിച്ചു. 130 കോടി ജനങ്ങളുടെ പ്രതിനിധിയായാണ് സംസാരിക്കുന്നതെന്നും എത്രനാള്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അകറ്റിനിര്‍ത്താനാകുമെന്നും മോദി ആരാഞ്ഞു. കോവിഡ് പ്രതിരോധ മരുന്ന് ഉത്പാദനത്തിനായി എല്ലാ നടപടിയും ഇന്ത്യ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദി ഭീകരവാദത്തിനും കള്ളപ്പണത്തിനുമെതിരെ ഉറച്ച നിലപാടുകളാണ് ഇന്ത്യയ്ക്കുള്ളതെന്നും വ്യക്തമാക്കി.
പുക പരിശോധന സർട്ടിഫിക്കേറ്റ് അടുത്ത മാസം മുതൽ മോട്ടോർ വാഹന വകുപ്പ് നൽകും; നടപടി ക്രമങ്ങള്‍ ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക