ലക്നോ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂര പീഡനത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രതികളെ ഉടന്‍ തൂക്കിലേറ്റാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്മൃതി പറഞ്ഞു.
വ്യവസായി സാജന്റെ ആത്മഹത്യ; ആന്തുർ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളയ്ക്ക് ക്ലീന്‍ ചിറ്റ്
പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും നീതി ഉറപ്പുവരുത്തും. ഇതിനായി ഫാസ്റ്റ് ട്രാക്ക് വിചാരണ കോടതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പു നല്‍കിയതായും സ്മൃതി അറിയിച്ചു.
പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണം നടത്താത്തതില്‍ സ്മൃതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. നിര്‍ഭയ കൂട്ടബലാത്സംഗം നടന്ന സമയത്ത് സ്മൃതി പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക