പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഹാഥ് രസിലെ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവ്.
പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള ഉത്തരവിറക്കിയത്. പെൺകുട്ടിയുടെ വീട്ടുകാരെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണപരിശോധന നീക്കവും വിവാദത്തിലാവുന്നത്.
പെൺകുട്ടിയുടെ കുടുംബത്തെ മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാൻ അനുവദിക്കാത്ത രീതിയിൽ പൊലീസ് വലയത്തിലാണ്. ഇത് വിവാദമായതിന് പിന്നാലെയാണ് അടുത്ത നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക