ഏതൊരു അസുഖത്തെയും അതിന്റെതായ പ്രാധാന്യത്തോടുകൂടി തന്നെ കാണേണ്ടതുണ്ട്. അസുഖങ്ങളെ ഒരുകാരണവശാലും നിസാരവത്കരിക്കരുത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതില്‍ പ്രതികരിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന് രംഗത്തെത്തി. പകര്‍ച്ചവ്യാധിയെ ഗൗരവമായി കാണേണ്ടതിന്റെ പ്രധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പ്രചാരണ പരിപാടിയില്‍ ബൈഡന് പറഞ്ഞു.
ട്രംപ് പതിവായി മാസ്ക്കുകള്‍ ഒഴിവാക്കുകയും നിരവധി പ്രചാരണ റാലികള്‍ നടത്തുകയും ചെയ്തിരുന്നു. കോവിഡ് സ്വയം പോകുമെന്ന് വിചാരിക്കുന്നത് തെറ്റാണ്. ഇതിനെ അതീവ ഗൗരവത്തോടെ കാണണമെന്നും ബൈഡന് പറഞ്ഞു. ഇതിനെ രാഷ്ട്രീയ വിഷയമായി താന്‍ കാണുന്നില്ലെന്നും ബൈഡന് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക