പട്ന: ഉത്തർപ്രദേശിലെസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടയിൽ രാജ്യത്ത് നിന്നും മറ്റൊരു ദുരന്ത വാർത്ത പുറത്തു വന്നിരിക്കുന്നു. ബിഹാറിൽ ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.
ഗയ ജില്ലയില്‍ നിന്നുള്ള കൗമാരക്കാരിയാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച പെണ്‍കുട്ടിയെ നാല് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നാണ് പരാതി.
മകളെ നാല് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാഹുല്‍ കുമാര്‍, ചിന്തു കുമാർ, ചന്ദന്‍ കുമാര്‍ എന്നീ പേരുകള്‍ സഹിതമാണ് പരാതി നല്‍കിയത്. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
മൃതദേഹത്തിന്റെ രാസപരിശോധന ഗയ മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായതായാണ് വിവരം. അതിന്റെ ഫലത്തിന് വേണ്ടി കാത്തിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് രാജ്യവ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കേസെടുക്കാന്‍ താമസം വരുത്തുകയും അര്‍ധരാത്രി രക്ഷിതാക്കളെ പോലും തടഞ്ഞ് നിര്‍ത്തി മൃതദേഹം സംസ്കരിക്കരിക്കുകയും ചെയ്ത പൊലീസ് നടപടികള്‍ വലിയ ജന രോഷമാണ് ക്ഷണിച്ചു വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക