കണ്ണൂര്‍: ഉളിക്കല്‍ നുച്ചിയാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഫായിസിന്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്തു നിന്നും 300 മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇരിട്ടി, പേരാവൂര്‍, മട്ടന്നൂര്‍ ഫയര്‍, സിവില്‍ ഡിഫെന്‍സ്, ഒരുമ റെസ്ക്യൂ ടീം നാട്ടുകാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് 3 ദിവസങ്ങളായി തിരച്ചില്‍ നടത്തി വരികയായിരുന്നു. ഒഴുക്കില്‍പ്പെട്ട് കുട്ടിയുടെ അമ്മ താഹിറയും ബന്ധുവായ കുട്ടിയും അന്നു തന്നെ മരിച്ചിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടപ്പറമ്പ് തകര്‍ന്ന പാലത്തിനടുത്തു കുളിക്കാനിറങ്ങിയ താഹിറയും കുട്ടികളും ഒഴുക്കില്‍പ്പെട്ടത്. ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് നുച്ചിയാട് വാര്‍ഡ് അംഗം കബീര്‍ പള്ളിപ്പാത്തിന്്റെ സഹോദരിയാണ് താഹിറ(32). മകന് ഫായിസ് (12) സഹോദരന്‍്റെ മകന് ബാസിത്ത് (13) എന്നിവര്‍ക്കൊപ്പമാണ് ഇവര്‍ പുഴയിലെത്തിയത്.
ഒഴുക്കില്‍പ്പെട്ട താഹിറയും ബാസിത്തും സംഭവ ദിവസം തന്നെ മരിച്ചു. രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ ആണ് ഇരുവരുടെയും മരണം സംഭവിച്ചത്.താഹിറയുടെ മകനായ ഫായിസും അപകടത്തില്‍പ്പെട്ടിരുന്നുവെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടിക്കായുള്ള തിരച്ചില്‍ നടന്നു വരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് പതിനൊന്നരയോടെയാണ് അപകടം. കുളിക്കാനായി പുഴയില്‍ ഇറങ്ങിയ മൂന്നുപേരും ഒഴുക്കില്‍ പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക