ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടത്തിവെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ പേജിനേക്കാള്‍ ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ 40 ശതമാനം വര്‍ധനവാണ് രാഹുലിന്റെ പേജിലുണ്ടായതെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിഭാഗം അറിയിച്ചു.
സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കാണ് ഇത്. ഫേസ്ബുക്ക് അനലിറ്റിക്സ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെ രാഹുലിന്റെ പേജില്‍ 13.9 ദശലക്ഷം എന്‍ഗേജ്മെന്റാണ് ഉണ്ടായത്.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന അഞ്ച് മുന്‍നിര നേതാക്കളില്‍ ഒരാളായ മോദിക്ക് 45.9 ദശലക്ഷം ഫോളോവേഴ്സാണ് ഉള്ളത്. രാഹുല്‍ ഗാന്ധിക്കാകട്ടെ 3.5 മില്യണ്‍ ഫോളോവേഴ്സ് മാത്രമാണ് ഫേസ്ബുക്കില്‍ ഉള്ളത്. കോണ്‍ഗ്രസ് കണക്കുകള്‍ പ്രകാരം കഴിഞ്ഞയാഴ്ച മോദിയുടെ ഫേസ്ബുക്ക് എന്‍ഗേജ്മെന്റ് 8.2 മില്യണ്‍ മാത്രമാണ്.
പേജില്‍ ലഭിക്കുന്ന ലൈക്ക്, കമന്റ്, ഷെയര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് എന്‍ഗേജ്മെന്റ് അഥവാ സജീവത നിര്‍ണയിക്കാറ്.
കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ സഹോദരി കോവിഡ് ബാധിച്ച് മരിച്ചു
16 മില്യണ്‍ ഫോളോവേഴ്സുള്ള ബി.ജെ.പിയുടെ ഔദ്യോഗിക പേജില്‍ 2.3 മില്യണ്‍ റെസ്പോണ്‍സുകള്‍ മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ പേജിലാകട്ടെ ഇത് 3.6 മില്യണ്‍ ആണ്. കോണ്‍ഗ്രസിന് 5.6 മില്യണ്‍ ഫോളോവേഴ്സ് ആണ് ഫേസ്ബുക്കില്‍ ഉള്ളത്.
16 മില്യണ്‍ ഫോളോവേഴ്സുള്ള ബി.ജെ.പിയുടെ ഔദ്യോഗിക പേജില്‍ 2.3 മില്യണ്‍ റെസ്പോണ്‍സുകള്‍ മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ പേജിലാകട്ടെ ഇത് 3.6 മില്യണ്‍ ആണ്. കോണ്‍ഗ്രസിന് 5.6 മില്യണ്‍ ഫോളോവേഴ്സ് ആണ് ഫേസ്ബുക്കില്‍ ഉള്ളത്.
ഹാത്രാസില്‍ 19 കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമായ പ്രതിഷേധമാണ് ഉയര്‍ന്നത്. വിഷയത്തില്‍ വലിയ ഇടപെടല്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക