കാര്‍ഷിക ബില്ലിനെതിരായ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താങ്ങുവിലയുള്‍പെടെയുള്ള കാര്യങ്ങളിലെ പഴുതടക്കുന്നതിന് പകരം എല്ലാ സംവിധാനങ്ങളേയും നശിപ്പിക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നത്. രാജ്യത്തുള്ള മുഴുവൻ കർഷകരും കാർഷിക ബില്ലിനെതിരായി തെരുവിലിറങ്ങണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, ഈ കോവിഡ് മഹാമാരിക്കാലത്തു തന്നെ ബില്ലുകള്‍ കൊണ്ടു വരേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ഈ സമയത്തു പ്രാബല്യത്തിൽ കൊണ്ടുവന്നാൽ കർഷകർക്കൊന്നും വീടുകളിൽ നിന്ന് പുറത്തിറങ്ങാനാകില്ലെന്നും ബില്ലെനെതിരെ പ്രതിഷേധിക്കാനും സാധിക്കില്ലെന്ന് കരുതിക്കാണുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക