കോൺഗ്രസ് പ്രവർത്തകരെ മരണത്തിന്റെ വ്യാപാരികളെന്നു വിളിച്ചവർ മാപ്പു പറയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സംസ്ഥാനത്ത് വലിയ രീതിയിൽ കോവിഡ് വ്യാപിച്ചതിനു കാരണം അന്യായ സമരങ്ങളും മറ്റുമാണെന്ന സർക്കാർ വാദം പൊളിഞ്ഞു വീഴുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പ്രവര്‍ത്തകരെ മരണത്തിന്റെ വ്യാപാരികളെന്നു വിളിച്ചവര്‍ മാപ്പുപറയണം. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനേറ്റ പരാജയം മറച്ചുവയ്ക്കാനാണ് അവർ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.
കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെ കെ ഉഷ അന്തരിച്ചു
പ്രവാസികളെയും പിന്നീട് മത്സ്യത്തൊഴിലാളികളെയും ഏറ്റവും ഒടുവില്‍ പ്രതിപക്ഷത്തേയും കുറ്റപ്പെടുത്തിയാണ് സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിലെ പരാജയത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നത്. കോവിഡ് രോഗ ബാധയിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 5 ശതമാനം വേണ്ടിടത്ത് 14.56 ശതമാനമായി. ആരോഗ്യസൂചികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുനില്ക്കുന്ന കേരളത്തിന് ഒട്ടും അഭിമാനകരമല്ല നിലവിലുള്ള കൊവിഡ് സൂചികകളെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ഹാത്രാസ് സംഭവത്തില്‍ പ്രതിഷേധ മാര്‍ച്ച്; കനിമൊഴി കസ്റ്റഡിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക