സംസ്ഥാനത്താകെ കോവിഡ് വ്യാപനം വർധിക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്കും ശക്തി കൂട്ടുകയാണ് സംസ്ഥാന സർക്കാർ. എന്നാൽ സംസ്ഥാനത്തെ ചില സൂപ്പര്‍ മാര്‍ക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ആവശ്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൈയുറയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ സാധനങ്ങള്‍ എടുത്തു നോക്കുന്നതും കൈയിലെടുത്ത് പരിശോധിക്കുന്നതുമായ രീതി ഇവിടെ കണ്ടുവരുന്നുണ്ട്. അത് അപകട സാധ്യത വർധിപ്പിക്കാനിടവരുത്തുമെന്നുള്ളതിനാൽ ആ ശീലം മാറ്റേണ്ടതുണ്ട്.
തീർത്ഥാടനം അനുവദിക്കുന്നതിന് മുൻപ് ശബരിമലയിൽ ട്രയൽ നടത്തണമെന്ന് ദേവസ്വം ബോര്‍ഡ്
ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും വലിയ തോതിൽ ജനങ്ങൾ കൂട്ടം കൂടുന്നതായി കാണാനാകുന്നുണ്ട്. ചില ബാങ്കുകളില്‍ കസ്റ്റമര്‍ അക്കൗണ്ട് നമ്പരിന്റെ അവസാന അക്കമനുസരിച്ച് ബാങ്കിംഗ് സേവനങ്ങള്‍ നല്കിവരുന്നതിനാല് ആള്‍ക്കൂട്ടം കുറയ്ക്കാനാകുന്നുണ്ട്. അതിനാൽ തന്നെ എല്ലാ സ്ഥാപനങ്ങളിലും ഈ രീതി പിന്തുടരേണ്ടതുണ്ട്. അല്ലാത്ത പക്ഷം ടോക്കൺ സംവിധാനമെങ്കിലും ഏർപ്പെടുത്തുക എന്നതും തിരക്കൊഴിവാക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രോഗിയെ പുഴുവരിച്ച സംഭവത്തിലെ അച്ചടക്ക നടപടി; ഡോക്ടറുടേയും നഴ്സുമാരുടേയും സസ്പെന്ഷന് പിന്‍വലിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക