വിദഗ്ധ സമിതിയല്ലെന്നും ഡോക്ടർമാരുടെ ഒരു സംഘടന മാത്രമാണ് ഐഎംഎ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നയിച്ച വിമർശനങ്ങൾക്ക് ഐഎംഎയ്ക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാരോ മറ്റ് സംസ്ഥാനങ്ങളോ ഐഎംഎയെ അടുപ്പിക്കാറില്ല. എന്നാൽ കേരളത്തിന് ആരെയും മാറ്റിനിർത്തുന്ന നിലപാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോരുത്തരുടെയും അഭിപ്രായം തേടിക്കൊണ്ടാണ് കോവിഡ് പ്രതിരോധത്തിൽ കേരളം മുന്നോട്ട് പോകുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സമിതികള്‍ വേറെയുണ്ട്. അതില്‍ ഐഎംഎ അംഗങ്ങളായ ഡോക്ടര്‍മാരുമുണ്ട് എന്നത് ഓർക്കണം. ഐഎംഎ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക