സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചി എൻഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കളളക്കടത്ത് കേസ് എന്നതിനപുറത്തേയ്ക്ക് യുഎപിഎ ചുമത്താൻ പറ്റുന്ന തെളിവുകൾ എവിടെയെന്ന് കോടതി ആവർത്തിച്ചു ചോദിച്ചിരുന്നു.
അതേസമയം, എൻഐഎയുടെ കേസ് ഡയറി ഇന്നലെ കോടതി പരിശോധിച്ചിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറലാണ് കേന്ദ്ര സർക്കാരിനായി ഹാജരാകുന്നത്. എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിലെ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയും ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. നിലവിലുള്ള കേസിലെ അന്വഷണ പുരോഗതിയെ സംബന്ധിച്ച് ഇഡിയും ഇന്ന് കോടതിയെ അറിയിക്കും.
കഴിഞ്ഞ ദിവസം കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ഏകദേശം ഒൻപത് മണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുക്കൽ എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. സന്ദീപിന്റെ ആവശ്യപ്രകാരം ആലുവ മജിസ്ട്രേറ്റായിരുന്നു മൊഴി രേഖപ്പെടുത്തിയത്.
പിന്നാക്ക സമൂഹത്തിലെ സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകാനുള്ള സാധ്യത ഇന്ത്യയിൽ കൂടുതലെന്ന് യു എൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക